നിപ ബാധിച്ച് മരിച്ചയാൾ സഞ്ചരിച്ചതിലേറെയും കെ.എസ്.ആർ.ടി.സി ബസുകളിൽ; പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ അടച്ചു; ആറ്​ ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

On: July 14, 2025 9:51 AM
Follow Us:
പരസ്യം

തിരുവനന്തപുരം: പാലക്കാട്ട്​ രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ്​ ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. രോഗ ബാധിതനായ ശേഷം കെ.എസ്.ആർ.ടി.സി ബസിലായിരുന്നു കൂടുതലും യാത്ര ചെയ്തത്.

ആഴ്ചയിൽ മൂന്ന് തവണ അട്ടപ്പായിൽ പോയതും കെ.എസ്.ആർ.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തൽ. മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികൻ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ആരോഗ്യശില്പശാല സംഘടിപ്പിച്ചു

കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്‌ ഓഫീസര്‍, ഫാര്‍മസിസ്റ്റ്‌ തസ്തികകളിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു.

പതഞ്ജലി യോഗ ദിനാചരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം കർശനമാക്കി

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണം എട്ടായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക; കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ രാത്രിയേക്കാൾ നല്ലത് രാവിലെ!

Leave a Comment

error: Content is protected !!